India

രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിക്കെതിരേ 'വെടിയുതിര്‍ത്ത്' ഹിന്ദു മഹാസഭാ നേതാവ്

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭാ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി.

രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിക്കെതിരേ വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭാ നേതാവ്
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരേ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭയുടെ പ്രകോപനം. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭാ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി.

ഗാന്ധിവധത്തിന്റെ ഓര്‍മ പുതുക്കി സന്തോഷസൂചകമായി മധുര വിതരണവും നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്തുവിട്ടത്. മഹാത്മാഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഡ്രം മുഴക്കലും ഡാന്‍സ് കളിയും മധുരവിതരണവും ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും സംഘടന നടത്തിവരാറുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവയ്ക്കുന്നതുള്‍പ്പടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.

ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവച്ചുകൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it