India

കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ വിജയം; കേന്ദ്രം ചർച്ചകളെ ഭയക്കുകയാണെന്ന് രാഹുൽ ഗാന്ധി

"കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്ന് നിയമം റദ്ദാക്കപ്പെട്ടിരിക്കുന്നു. ചർച്ചകളില്ലാതെ നിയമം പിൻവലിച്ചത് ദൗ‍ര്‍ഭാഗ്യകരമാണ്. ഈ സ‍ര്‍ക്കാര്‍ ചര്‍ച്ചകൾ നടത്തുന്നതിനെ ഭയപ്പെടുകയാണ്."

കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ വിജയം; കേന്ദ്രം ചർച്ചകളെ ഭയക്കുകയാണെന്ന് രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: വിവാദ കാർഷിക നയം പിൻവലിച്ചത് കർഷകരുടെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖിംപൂർ ഖേരി, മിനിമം താങ്ങുവില വിഷയങ്ങളിൽ ചർച്ചകൾ വേണമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചർച്ചകൾ ഇല്ലെങ്കിൽ പാർലമെന്റ് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞെങ്കിൽ കേന്ദ്രം നഷ്ടപരിഹാരം നൽകണം. നിയമങ്ങൾ തെറ്റാണെന്ന് കേന്ദ്രസർക്കാരിന് അറിയാമായിരുന്നു. താങ്ങുവില അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെയാണ് നിയമങ്ങൾ പിൻവലിച്ചത്. ചർച്ചകളെ കേന്ദ്രം ഭയക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

"കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്ന് നിയമം റദ്ദാക്കപ്പെട്ടിരിക്കുന്നു. ചർച്ചകളില്ലാതെ നിയമം പിൻവലിച്ചത് ദൗ‍ര്‍ഭാഗ്യകരമാണ്. ഈ സ‍ര്‍ക്കാര്‍ ചര്‍ച്ചകൾ നടത്തുന്നതിനെ ഭയപ്പെടുകയാണ്." രാഹുൽ പറഞ്ഞു.

"കർഷകർ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ജനതയുടെ ശക്തിയെ നേരിടാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവരുടെ മനസിൽ വന്നു കാണണം." അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ചർച്ചകൾ കൂടാതെയാണ് ലോക്സഭയിലും രാജ്യസഭയിലും കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കിയത്.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. ലോക്സഭയും രാജ്യസഭയും ചർച്ചകളില്ലാതെയാണ് ബിൽ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.

Next Story

RELATED STORIES

Share it