India

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്‌

സാമൂഹികപ്രവര്‍ത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുന്‍ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂര്‍വമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതിയില്‍നിന്ന് ഗോഗോയ് വിരമിച്ചത്.

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്‌
X

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സാമൂഹികപ്രവര്‍ത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുന്‍ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂര്‍വമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതിയില്‍നിന്ന് ഗൊഗോയ് വിരമിച്ചത്.


വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാബരി മസ്ജിദ് കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗൊഗോയിയുടെ കാലത്താണ്. ബാബരി മസ്ജിദ് തകര്‍ത്തതിനെ വിമര്‍ശിച്ച സുപ്രിംകോടതി, ബാബരി ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ ഗൊഗോയ് അതിന് അനുകൂലമായാണ് പ്രസംഗിച്ചത്.

രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗൊഗോയ്. അസം സ്വദേശിയായ ഗൊഗോയ് 1954ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷംതന്നെ അദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17നാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് പദവി ഒഴിഞ്ഞ ശേഷം മറ്റ് പദവികള്‍ ഒന്നും ഏറ്റെടുക്കില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

Next Story

RELATED STORIES

Share it