India

ഡല്‍ഹി കലാപം: അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. സഭാനടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.

ഡല്‍ഹി കലാപം: അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍, ഭരണപക്ഷം ഇതിനെ പ്രതിരോധിക്കാനെത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാവാനാണ് സാധ്യത. തിങ്കളാഴ്ച ഈ ആവശ്യമുന്നയിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രമേയം അവതരിപ്പിച്ചേക്കും.

കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. സഭാനടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയാങ്കളുമുണ്ടായി. ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയ്, മണിക്ക ടാഗോര്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സ്പീക്കര്‍ ഓം ബിര്‍ലയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്‌കൗര്‍ റാണ മര്‍ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്. രണ്ട് പരാതികളിലും സ്പീക്കര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാവും.

ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍, ഭരണപക്ഷം ഇതിനെ പ്രതിരോധിക്കാനെത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാവാനാണ് സാധ്യത. തിങ്കളാഴ്ച ഈ ആവശ്യമുന്നയിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രമേയം അവതരിപ്പിച്ചേക്കും.

കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. സഭാനടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയാങ്കളുമുണ്ടായി. ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയ്, മണിക്ക ടാഗോര്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സ്പീക്കര്‍ ഓം ബിര്‍ലയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്‌കൗര്‍ റാണ മര്‍ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്. രണ്ട് പരാതികളിലും സ്പീക്കര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാവും.

Next Story

RELATED STORIES

Share it