India

മെഡിക്കല്‍ കോഴ: ഹൈക്കോടതി ജഡ്ജി എസ് എന്‍ ശുക്ലയ്‌ക്കെതിരേ കേസെടുക്കാന്‍ സിബിഐക്ക് അനുമതി

ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം ആവശ്യമുന്നയിച്ച് സിബിഐ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു.

മെഡിക്കല്‍ കോഴ: ഹൈക്കോടതി ജഡ്ജി എസ് എന്‍ ശുക്ലയ്‌ക്കെതിരേ കേസെടുക്കാന്‍ സിബിഐക്ക് അനുമതി
X

ന്യൂഡല്‍ഹി: എംബിബിഎസ് കോഴക്കേസിലെ ആരോപണവിധേയനും അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായ എസ് എന്‍ ശുക്ലയ്‌ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം ആവശ്യമുന്നയിച്ച് സിബിഐ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു.

എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. സുപ്രിം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടിനല്‍കിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്‌ക്കെതിരേ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുക. 2017ല്‍ ശുക്ലയ്‌ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരുടെ പാനല്‍ രൂപവീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ സമിതി ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ജുഡീഷ്യറിയുടെ മൂല്യങ്ങള്‍ ലംഘിച്ചു, ഒരു ജഡ്ജിക്ക് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എന്നിവയായിരുന്നു പ്രധാന കണ്ടെത്തലുകള്‍.

മതിയായ തെളിവുള്ളതിനാല്‍ ശുക്ലയെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. അന്വേഷണ സമിതിയുടെ ശുപാര്‍ശപ്രകാരം രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്ന് മിശ്ര ആവശ്യപ്പെട്ടെങ്കിലും ശുക്ല വഴങ്ങിയില്ല. തുടര്‍ന്ന് 2018 മുതല്‍ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിസ് ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞമാസം ചീഫ് ജസ്റ്റിസ് കത്തയച്ചിരുന്നു. ജുഡീഷ്യല്‍ ജോലികളില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശുക്ല ചീഫ് ജസ്റ്റിസിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it