India

ഫോണിനെ ചൊല്ലിയുളള തര്‍ക്കം; കിണറ്റില്‍ ചാടിയ സഹോദരിയെ രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

ഫോണിനെ ചൊല്ലിയുളള തര്‍ക്കം; കിണറ്റില്‍ ചാടിയ സഹോദരിയെ രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു
X

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയില്‍ ഫോണിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പവിത്ര ഏറെ സമയം ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം പവിത്രയുടെ കൈയില്‍ ഫോണ്‍ കണ്ട സഹോദരന്‍ വഴക്കുപറഞ്ഞു. പിന്നാലെ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞ് പൊട്ടിച്ചു.

ഫോണ്‍ നഷ്ടമായതില്‍ മനംനൊന്ത പവിത്ര അടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാന്‍ മണികണ്ഠനും കിണറ്റിലേക്ക് എടുത്തുചാടി. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Next Story

RELATED STORIES

Share it