Crime News

പുതപ്പിനടിയില്‍ ഒളിപ്പിച്ച അമ്മയുടെ മൃതദേഹത്തോടൊപ്പം മകള്‍ ഉറങ്ങിയത് 44 ദിവസം !

ജോവിറ്റ്‌നി തങ്ങളില്‍ നിന്നെന്തോ മറച്ചുവയ്ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയത്തിനിടയാക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാരിലൊരാള്‍ ജോവിറ്റ്‌നിയുടെ വീട്ടിനകത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.

പുതപ്പിനടിയില്‍  ഒളിപ്പിച്ച അമ്മയുടെ മൃതദേഹത്തോടൊപ്പം മകള്‍  ഉറങ്ങിയത് 44 ദിവസം !
X

വിര്‍ജീനിയ: കിടപ്പുമുറിയില്‍ 66ലധികം എയര്‍ഫ്രഷ്‌നറുകളുമായി 54 പുതപ്പുകള്‍ക്കടിയിലായിരുന്നു ആ മകള്‍ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചത്. വിര്‍ജീനിയക്കാരിയായ 55കാരിയായ ജോവിറ്റ്‌നിയാണ് അമ്മ റോസ്‌മേരിയുടെ മൃതദേഹം കിടപ്പുമുറിയില്‍ സൂക്ഷിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിനകത്ത് വച്ച് അമ്മ മരിക്കുകയായിരുന്നുവെന്നാണ് ജോവിറ്റ്‌ന പോലിസില്‍ നല്‍കിയ മൊഴി. എന്നാല്‍ അമ്മയുടെ മരണത്തോടെ അവര്‍ ഭയപ്പെടാന്‍ തുടങ്ങി. താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെയാണ് മരണവിവരം പുറത്തറിയിക്കാതിരുന്നത്.

മൃതദേഹം കണ്ടെത്തിയ വീട്‌

ചുരുക്കം ചില ബന്ധുക്കളോട് മാത്രം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ജോവിറ്റ്‌നിയയും 78കാരി അമ്മയും തനിച്ചായിരുന്നു താമസം. ഡിസംബര്‍ 29തോടെ റോസ്‌മേരിയെ ഒട്ടും പുറത്തേക്ക് കാണാനില്ലാതായി. എന്നാല്‍, ജോവിറ്റ്‌നി ഇടയ്ക്ക് ബന്ധുക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പോകുമായിരുന്നു. റോസ്‌മേരിയെ കുറിച്ച് അന്വേഷിക്കുന്നവരോട് ഒഴിവുകഴിവുകള്‍ പറയാറായിരുന്നു ജോവിറ്റ്‌നിയുടെ പതിവ്. തുടര്‍ന്ന് ചില ബന്ധുക്കള്‍ റോസ്‌മേരിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തി. എന്നാല്‍ ഇവരോട് പരുഷമായി പെരുമാറിയ ജോവിറ്റ്‌നി അവരെ വീട്ടില്‍ നിന്നും ഇറങ്ങിപോകാന്‍ പറഞ്ഞു. ഇതോടെ ജോവിറ്റ്‌നി തങ്ങളില്‍ നിന്നെന്തോ മറച്ചുവയ്ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയത്തിനിടയാക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാരിലൊരാള്‍ ജോവിറ്റ്‌നിയുടെ വീട്ടിനകത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു മുറിയില്‍ കണ്ടത്. 54 പുതപ്പുകള്‍ക്കിടയില്‍ താഴെ അഴുകിത്തുടങ്ങിയ വൃദ്ധയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ദുര്‍ഗന്ധം പുറത്തെത്താതിരിക്കാന്‍ 66 എയര്‍ഫ്രഷ്‌നറുകളും വച്ചിരുന്നു. 44 രാത്രികളാണ് ഇവര്‍ മരിച്ചുപോയ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയത്. അവിശ്വസനീയമാണ് ഇതെന്ന് സംഭവം അന്വേഷിക്കുന്ന പോലിസുദ്യോഗസ്ഥന്‍ പറയുന്നു. ഏതായാലും അമ്മയുടെ മരണം ഒളിപ്പിച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it