Crime News

പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്റ് റിപോര്‍ട്ട്

മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്.

പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്റ് റിപോര്‍ട്ട്
X

തിരുവനന്തപുരം: പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്റ് റിപോര്‍ട്ട്. സൈമണ്‍ ലാലന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപോര്‍ട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു.

മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സിലാണ്. ആയുധം പോലിസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപോര്‍ട്ട് പറയുന്നു.

സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പോലിസ് സ്‌റ്റേഷനില്‍ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍.

'മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ്. ആ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ വന്നതോടെ മകനെ അന്വേഷിച്ചു. അപ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന വിവരം മനസിലായത്'. അതോടെ സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. എന്നാല്‍ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവര്‍ നല്‍കിയില്ലെന്നും പോലിസ് സ്‌റ്റേഷനിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

പേട്ട ചാലക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അനീഷ് ജോര്‍ജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പോലിസില്‍ കീഴടങ്ങിയ സൈമണ്‍ ലാലന്‍ ആദ്യം മൊഴി നല്കിയത്. ഈ മൊഴി കളവാണെന്ന് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. അനീഷ് ജോര്‍ജ്ജും സൈമന്റെ മകളുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ ലാലക്ക് മുന്‍പരിചയമുണ്ടായിരുന്നു.


Next Story

RELATED STORIES

Share it