ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണ പരാജയം: എളമരം കരിം എംപി
ന്യൂഡല്‍ഹി: ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണമായി തകര്‍ന്നുവെന്ന് സിപിഎം എംപി എളമരം കരിം. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. ആക്രമണത്തിനിരയായ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരിം പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അവിടെ പോലിസ് നിഷ്ക്രിയമാണ്. ആക്രമണത്തിനിരയായവരുടെ പേരിലാണ് പോലിസ് കേസെടുക്കുന്നത്.
പരാതി കൊടുക്കാനെത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങള്‍ വീടുകള്‍ വിട്ട് ദൂരെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. അക്രമം തുടരുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളുടെ പൗരാവകാശം അടിച്ചമര്‍ത്തുന്ന നിലപാട് അപകടകരമായ നീക്കത്തിന്റെ സൂചനയാണെന്നും ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ടെന്നും എംപി പറഞ്ഞു. എംപിമാരുടെ സംഘത്തെ ആക്രമിക്കാന്‍ വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് പിന്തിരിപ്പിച്ചില്ല. ആര്‍എസ്എസ് ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് പ്രയാസപ്പെട്ടാണ് എംപിമാരുടെ സംഘം പുറത്തുകടന്നതെന്നും ഗവര്‍ണറുടെ ഭാഗത്തുനിന്ന് തണുപ്പന്‍ പ്രതികരണമാണുണ്ടായതെന്നും എളമരം കരിം കുറ്റപ്പെടുത്തി.
RELATED STORIES
വിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMT