Latest News

വിവാഹാഭ്യാര്‍ഥന നിരസിച്ച യുവതിയെ കിണറ്റില്‍ തള്ളിയിട്ടു: മൂന്നു ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍

വിവാഹം ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ആദര്‍ശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റില്‍ തള്ളിയതെന്നുമാണ് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.

വിവാഹാഭ്യാര്‍ഥന നിരസിച്ച യുവതിയെ കിണറ്റില്‍ തള്ളിയിട്ടു: മൂന്നു ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍
X

ബംഗളൂരു: ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കിണറ്റില്‍ തള്ളിയിടപ്പെട്ട യുവതിക്ക് മൂന്നു ദിവസത്തിനു ശേഷം അദ്ഭുതകരമായ രക്ഷപ്പെടല്‍. കര്‍ണാടക കൊളര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും മൂന്ന് ദിവസത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദര്‍ശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. ഇയാള്‍ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തിയിരുന്നു.

ദേവനഹള്ളിക്ക് സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദര്‍ശ് യുവതിയെ എത്തിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവിടെ വച്ച് അയാള്‍ യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി നിരസിച്ചു. ഇതിന്റെ ദേഷ്യത്തില്‍ കിണറ്റില്‍ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ആദര്‍ശ് സ്ഥലംവിട്ടു. വിവാഹം ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ആദര്‍ശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റില്‍ തള്ളിയതെന്നുമാണ് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.

കിണറ്റില്‍ വീണ് മൂന്ന് ദിവസം കഴിഞ്ഞാണ് യുവതിയുടെ കരച്ചില്‍ നാട്ടുകാര്‍ കേട്ടത്. ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ക്രെയിന്‍ എത്തിച്ച് യുവതിയെ പുറത്തെത്തിക്കുകയായിരുന്നു. നിര്‍ജ്ജലീകരണം സംഭവിച്ച യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പരാതിയില്‍ ആദര്‍ശ് എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it