Latest News

ഭര്‍ത്താവിന്റെ അനുവാദം വാങ്ങി കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി; പോലിസ് പിടിയിലായതോടെ പൊളിഞ്ഞത് വിവാഹ തട്ടിപ്പ്

വിവാഹ തട്ടിപ്പു നടത്തി ഒളിച്ചോടിയ യുവതി നേരെ ചെന്നുപെട്ടത് പട്രോളിങ് നടത്തുകയായിരുന്നു പോലീസിനു മുന്നില്‍.

ഭര്‍ത്താവിന്റെ അനുവാദം വാങ്ങി കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി; പോലിസ് പിടിയിലായതോടെ പൊളിഞ്ഞത് വിവാഹ തട്ടിപ്പ്
X

ഗ്വാളിയോര്‍: ആദ്യരാത്രിയില്‍ കുറച്ചുനേരം നേരം തനിച്ചിരിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ അനുവാദം വാങ്ങി കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി. ടെറസ് വഴി ഒളിച്ചോടി നവവധു നേരെ പോലിസിനു മുന്നില്‍ അകപ്പെട്ടതോടെ പൊളിഞ്ഞത് വിവാഹ തട്ടിപ്പ് സംഘത്തിന്റെ കെണി. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. സോനു ജെയിന്‍ എന്ന യുവാവ് മറ്റൊരാള്‍ മുഖേന പരിചയപ്പെട്ട് വിവാഹം ചെയ്ത അനിത രത്‌നാകരന്‍ ആണ് തട്ടിപ്പ് നടത്തി പിടിയിലായത്. വിവാഹരാത്രി ഇരുവരും കിടപ്പറയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും അനിത ആവശ്യപ്പെട്ടു. സോനു ഇത് സമ്മതിക്കുകയും ചെയ്തു. വധു തനിച്ചാണ് ടെറസിലേക്ക് പോയത്. കുറച്ച് നേരം കഴിഞ്ഞും കാണാതായപ്പോള്‍ വരന്‍ യുവതിയെ അന്വേഷിച്ച് ടെറസിലേക്ക് എത്തി. അപ്പോള്‍ വധുവിനെ കാണാനില്ലായിരുന്നു.

വിവാഹ തട്ടിപ്പു നടത്തി ഒളിച്ചോടിയ യുവതി നേരെ ചെന്നുപെട്ടത് പട്രോളിങ് നടത്തുകയായിരുന്നു പോലീസിനു മുന്നില്‍. വധുവിനെ കാണിനില്ലെന്ന സോനുവിന്റെ പരാതി കൂടി എത്തിയതോടെ പോലിസിനു മുന്നില്‍ ചുരുളഴിഞ്ഞത് വിവാഹതട്ടിപ്പ് സംഘത്തിന്റെ തന്ത്രങ്ങള്‍.

വിവാഹത്തിനു മുന്‍പ് അനിത രത്‌നാകരന് 90000 രൂപ നല്‍കിയതായി സോനു ജെയിന്‍ പോലിസിനോട് പറഞ്ഞു. ഈ പണവും കൊണ്ടാണ് യുവതി മുങ്ങിയത്. വര്‍ഷങ്ങളോളം വിവാഹം നോക്കിയെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു ജെയിന്‍ പരിചയപ്പെട്ടത്. അനിത രത്‌നാകരന്‍ എന്നു പേരുള്ള ഒരു യുവതിയുമായി സോനു ജെയിന്റെ വിവാഹം നടത്താമെന്ന് ഉദല്‍ ഘടിക് വാക്കുനല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പാണ് യുവതിക്ക് സോനു ജെയിന്‍ പണം നല്‍കിയത്. ഉദല്‍ ഘടിക് ആവശ്യപ്പെട്ടതനുസരിച്ചാണ് 90,000 രൂപ നല്‍കിയതെന്നും സോനു ജെയിന്‍ പറയുന്നു. അനിത രത്‌നാകരനും ഇടനിലക്കാരനായ ഉദല്‍ ഘടികും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പായിരുന്നു ഇതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it