Latest News

വിവാഹപൂര്‍വ ലൈംഗികബന്ധത്തിനെതിരേ സുപ്രിംകോടതി

വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി

വിവാഹപൂര്‍വ ലൈംഗികബന്ധത്തിനെതിരേ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പരാമര്‍ശം. വിവാഹിതനായ ആള്‍ മറ്റൊരു യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധം സ്ഥാപിച്ചുവന്നും പിന്നീട് ഇതേ ആള്‍ മറ്റൊരാളെ വിവാഹം ചെയ്തുവെന്ന കേസില്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.

വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും അപരിചിതരാണ്. അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുന്‍പ് ആരും ആരേയും വിശ്വസിക്കില്ല. കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിനായി പോവില്ല. നിരീക്ഷണം പഴയ രീതിയായി തോന്നാം. ഇരുവരും തമ്മിലുള്ള ബന്ധം എത്ര ആഴത്തുള്ളതാണെങ്കിലും എങ്ങനെയാണ് അവര്‍ വിവാഹത്തിനുമുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

മാട്രിമോണി വഴി 2022ലാണ് യുവതിയും യുവാവും പരിചയപ്പെടുന്നതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുന്നതും. പിന്നീട് യുവതി യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിദേശത്തുവെച്ചും ഇരുവരും കണ്ടുമുട്ടി. യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. യുവാവ് വിവാഹിതനാണെന്നും 2024ല്‍ പഞ്ചാബില്‍ നിന്ന് വീണ്ടും ഒരു വിവാഹം കഴിച്ച കാര്യം പിന്നീടാണ് യുവതി അറിയുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ എന്തിനാണ് വിവാഹത്തിന് മുന്‍പ് യുവതി യുവാവിനെ കാണാനായി വിദേശത്ത് പോയതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it