Latest News

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി

പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ സ്ഥലത്തെ ഐഡി കാര്‍ഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിര്‍ബന്ധം; എല്ലാപേരും വീടുകളില്‍ തന്നെ കഴിയണം

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാര്‍ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫിസര്‍മാരെ അറിയിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു.പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് കീഴില്‍ പ്രതിദിനം 447 ഓഫിസര്‍മാരേയും 1100 പോലിസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുകയും ചെയ്യും. വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമായി നടപ്പിലാക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിഐജി അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍

വാരാന്ത്യങ്ങള്‍ (ശനി / ഞായര്‍) അടിയന്തിര / അത്യാവശ്യമല്ലെങ്കില്‍ പൂര്‍ണ നിയന്ത്രണങ്ങളായിരിക്കും.

ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം.

അവശ്യ സേവനങ്ങള്‍ മാത്രമേ ശനിയും, ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ.

സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് നാളെ ഒരു അവധിയാണ്.

പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

ഭക്ഷണം വിളമ്പുന്നത് റെസ്‌റ്റോറന്റില്‍ അനുവദിക്കില്ല. രാത്രി 9 വരെ പാര്‍സല്‍ അനുവദിക്കും.

ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്രാ സേവനങ്ങള്‍ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും.

ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.

മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്ക് പങ്കെടുക്കാം. ഇത് 'കൊവിഡ് ജാഗ്രത' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.

ഒരു ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെയാത്രക്കാര്‍ക്ക് ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.

ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല.

ഐടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫിസിലേക്ക് വരാന്‍ അനുവാദമുള്ളൂ.

അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.

രാത്രി കാര്‍ഫ്യൂ കര്‍ശനമായിരിക്കും. 'റമദാന്‍ നോമ്പു' ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തില്‍ ഒരുക്കും. റമദാന്‍ നോമ്പുവിന്റെ ഭാഗമായി, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് രാത്രി 9ന് ശേഷം പ്രാര്‍ത്ഥന അവസാന ചടങ്ങുകള്‍ നടത്താം.

വൈകുന്നേരം 7.30നകം ഷോപ്പ് അടച്ചിരിക്കണം.

ഒരാള്‍ മാത്രം കാറില്‍ യാത്ര ചെയ്താലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it