Latest News

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് എസ്‌ഐടി

ചിത്രം കണ്ടാണ് സ്ഥിരീകരിച്ചത്

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് എസ്‌ഐടി
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് എസ്‌ഐടി. എസ്‌ഐടി കണ്ടത് താന്‍ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു പ്രവാസി വ്യവസായി. വ്യവസായിയില്‍ നിന്നും അന്വേണ സംഘം വീണ്ടും മൊഴിയെടുക്കും. താന്‍ ഡി മണിയല്ല എന്നും എം എസ് മണിയാണെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ഇയാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലിസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. തന്റെ നമ്പര്‍ ആരോ മിസ് യൂസ് ചെയ്യുന്നു. ഈ വിവരം ചോദിക്കാനാണ് എസ്‌ഐടി സംഘം എത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഡി മണിയല്ല, എം സുബ്രഹ്‌മമണിയാണെന്നും അന്വേഷണ സംഘത്തോട് വിശദമായ മൊഴി നല്‍കിയെന്നും എം എസ് മണി പറഞ്ഞിരുന്നു. താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വര്‍ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. പോലിസുകാര്‍ കുറച്ച് ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ആരെയും അറിയില്ലെന്നു പറഞ്ഞെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും എം എസ് മണി കൂട്ടിച്ചേര്‍ത്തു.

ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്ന് രാവിലെയോടെയാണ് എസ്‌ഐടിയുടെ റെയ്ഡ് തുടങ്ങിയത്. രണ്ടു മണിക്കൂര്‍ നീണ്ടിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങള്‍ കനത്തു. പക്ഷെ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാള്‍ എല്ലാം നിഷേധിച്ചു. എന്നാല്‍ പ്രവാസി വ്യവസായി എസ്‌ഐടിയോട് പറഞ്ഞത് ഇയാള്‍ തന്നെയാണ് ഒറിജിനല്‍ ഡി മണിയെന്ന്. തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ട് ഹാജാരകാന്‍ നോട്ടീസ് നല്‍കിയാണ് എസ്‌ഐടി തിരിച്ചത്. മണിയുടെ സഹായി വിരുതനഗര്‍ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും റെയ്ഡ്‌നടത്തി മണിയുടെ മൊഴികളില്‍ ദുരൂഹത ബാക്കിയുണ്ട്.

ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിനു പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.

Next Story

RELATED STORIES

Share it