ആര്‍എസ്എസ്സുകാരന്റെ മരണത്തില്‍ ദൂരൂഹത; സ്വന്തം പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരന്
പ്രകാശിന്റെ ബന്ധുക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്കി
തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പേയാട് സ്വദേശി പ്രകാശിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. പ്രകാശിന്റെ മരണത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് ആര്‍എസ്എസ് നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. ബന്ധുക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്കി.
വലിയവിള കുണ്ടമണ്‍കടവിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു മരിച്ച പ്രകാശ്. മരണത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് സഹപ്രവര്‍ത്തകര്‍ പ്രകാശിനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലെത്തിയ പ്രകാശ് മനംനൊന്ത് ആത്മഹത്യചെയ്തുവെന്നാണ് സഹോദരന് പ്രശാന്തന് പോലിസിന് നല്കിയ പരാതി.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രദേശത്തെ സജീവ പ്രവര്‍ത്തകരാണ് പ്രതികള്‍.
നിത്യരോഗിയായ അമ്മ മകന് മരിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിസഹായായി കട്ടിലില്‍ കിടക്കുകയായിരുന്നു. ഇവര്‍ കിടപ്പ് രോഗിയായിട്ട് 7 വര്‍ഷമായി. തൊട്ടടുത്ത് മുറിയില്‍ മുത്തശ്ശിയും നാലുവര്‍ഷമായി കിടപ്പിലാണ്. ഇവര്‍ക്ക് ആശ്രയമായ മകനാണ് ജീവനൊടുക്കിയത്.
വ്യക്തിപരമായ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമാക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനോ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT