Latest News

ആര്‍എസ്എസ്സുകാരന്റെ മരണത്തില്‍ ദൂരൂഹത; സ്വന്തം പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍

പ്രകാശിന്റെ ബന്ധുക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കി

ആര്‍എസ്എസ്സുകാരന്റെ മരണത്തില്‍ ദൂരൂഹത; സ്വന്തം പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പേയാട് സ്വദേശി പ്രകാശിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. പ്രകാശിന്റെ മരണത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് ആര്‍എസ്എസ് നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. ബന്ധുക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കി.

വലിയവിള കുണ്ടമണ്‍കടവിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു മരിച്ച പ്രകാശ്. മരണത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് സഹപ്രവര്‍ത്തകര്‍ പ്രകാശിനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലെത്തിയ പ്രകാശ് മനംനൊന്ത് ആത്മഹത്യചെയ്തുവെന്നാണ് സഹോദരന്‍ പ്രശാന്തന്‍ പോലിസിന് നല്‍കിയ പരാതി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രദേശത്തെ സജീവ പ്രവര്‍ത്തകരാണ് പ്രതികള്‍.

നിത്യരോഗിയായ അമ്മ മകന്‍ മരിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിസഹായായി കട്ടിലില്‍ കിടക്കുകയായിരുന്നു. ഇവര്‍ കിടപ്പ് രോഗിയായിട്ട് 7 വര്‍ഷമായി. തൊട്ടടുത്ത് മുറിയില്‍ മുത്തശ്ശിയും നാലുവര്‍ഷമായി കിടപ്പിലാണ്. ഇവര്‍ക്ക് ആശ്രയമായ മകനാണ് ജീവനൊടുക്കിയത്.

വ്യക്തിപരമായ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമാക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനോ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it