Latest News

മഴയും വെള്ളപ്പൊക്കവും; കുതിച്ചുയര്‍ന്ന് പച്ചക്കറിവില, കുടുംബ ബജറ്റ് താളം തെറ്റിയെന്ന് ഉത്തരേന്ത്യക്കാര്‍

മഴയും വെള്ളപ്പൊക്കവും; കുതിച്ചുയര്‍ന്ന് പച്ചക്കറിവില, കുടുംബ ബജറ്റ് താളം തെറ്റിയെന്ന് ഉത്തരേന്ത്യക്കാര്‍
X

ന്യൂഡല്‍ഹി: മഴയും വെള്ളപ്പൊക്കവും കാരണം പച്ചക്കറി വിളകള്‍ വെള്ളത്തിനടിയിലായി. ഇതോടെ ഉത്തരേന്ത്യയില്‍ പച്ചക്കറികളുടെ വില വര്‍ധിച്ചിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബറേലിയിലേക്കുള്ള പച്ചക്കറികളുടെ വിതരണം നിലച്ചതും, ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതും വിപണിയില്‍ പച്ചക്കറി ക്ഷാമത്തിന് കാരണമായി. ജൂലൈ മാസത്തെ അപേക്ഷിച്ച് മൊത്തവ്യാപാര വിപണിയില്‍ പല പച്ചക്കറികളുടെയും വില ഇരട്ടിയായി. ഇത് അടുക്കള ബജറ്റിനെയും തകര്‍ത്തു. ഇപ്പോള്‍ വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി വിപണിയില്‍ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞുവെന്ന് പച്ചക്കറി വ്യാപാരിയായ അസ്ലം പറഞ്ഞു. നിലവില്‍ ബാംഗ്ലൂരില്‍ നിന്നാണ് തക്കാളി വരുന്നത്. വെള്ളപ്പൊക്കം കാരണം പഞ്ചാബിലെ പയര്‍ വിള നശിച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്ന് കാബേജ് വരുന്നില്ല. കാപ്‌സിക്കം, കോളിഫ്‌ലവര്‍, പച്ച മല്ലി തുടങ്ങിയ പച്ചക്കറികളും ഉത്തരാഖണ്ഡില്‍ നിന്ന് വരുന്നില്ല. വീട്ടമ്മയായ പരുള്‍ പറഞ്ഞു, തന്റെ കുടുംബത്തില്‍ അഞ്ച് പേരുണ്ടെന്ന്. ജൂലൈയില്‍ പച്ചക്കറികള്‍ക്കായി ഏകദേശം നാലായിരം രൂപ ചെലവഴിച്ചു. ഓഗസ്റ്റില്‍ ആറായിരം രൂപ ചെലവഴിക്കേണ്ടിവന്നുവെന്നും അസ്ലം പറയുന്നു.

കുന്നിന്‍ പ്രദേശങ്ങളിലെ പേമാരിയും പഞ്ചാബിലെ വെള്ളപ്പൊക്കം മൂലമുണ്ടായ വിളനാശവും കാരണം, ഗ്രീന്‍ പീസ്, കോളിഫ്‌ലവര്‍, തക്കാളി, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ വില കുതിച്ചുയരുകയാണ്.നഗരത്തിലെ മൊത്തക്കച്ചവട വിപണികളില്‍ പച്ചപ്പയറിന്റെ വില കിലോയ്ക്ക് 150 മുതല്‍ 200 രൂപ വരെ എത്തിയിട്ടുണ്ട്, അതേസമയം ചില്ലറ വില്‍പ്പന വിപണികളില്‍ ഇത് കൂടുതല്‍ വിലയ്ക്ക് വില്‍ക്കപ്പെടുന്നു. സാധാരണ ദിവസങ്ങളില്‍ കിലോയ്ക്ക് 25-30 രൂപയ്ക്ക് ലഭ്യമായിരുന്ന കോളിഫ്ളവര്‍ ഇപ്പോള്‍ കിലോയ്ക്ക് 40-50 രൂപയ്ക്ക് വില്‍ക്കുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പച്ചക്കറികളുടെ വിതരണം തടസ്സപ്പെട്ടതിനാല്‍ വിപണിയില്‍ ക്ഷാമമുണ്ടെന്ന് അരിഹന്ത് വെജിറ്റബിള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

വെള്ളക്കെട്ട് കാരണം, പ്രാദേശിക പച്ചക്കറികളുടെ 70 മുതല്‍ 80 ശതമാനം വരെ പൂര്‍ണ്ണമായും നശിച്ചു.പ്രാദേശിക പച്ചക്കറികളുടെ വിലയിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്.മഴ കാരണം പച്ചക്കറികള്‍ കേടാകുന്നതിന്റെ ഫലം വിലയില്‍ ദൃശ്യമാണെന്ന് പച്ചക്കറി മാര്‍ക്കറ്റ് വ്യാപാരിയായ ഓംപ്രകാശ് സൈനി പറഞ്ഞു. നിലവില്‍ ഇത് കുറയുമെന്ന് പ്രതീക്ഷയില്ല. മഴയും വെള്ളക്കെട്ടും വളരെക്കാലം തുടര്‍ന്നാല്‍ കാരറ്റ്, കാബേജ്, പയര്‍, മുള്ളങ്കി, ഉള്ളി തുടങ്ങിയ പച്ചക്കറികളും വൈകിയേ വരൂ. വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വിതയ്ക്കല്‍ കുറവാണെങ്കില്‍, പച്ചക്കറികളുടെ വില ഉയര്‍ന്ന നിലയില്‍ തുടരും.

Next Story

RELATED STORIES

Share it