Latest News

പ്രിയങ്കയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ഒളിവില്‍

മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രിയങ്കയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ഒളിവില്‍
X

തിരുവനന്തപുരം: നടന്‍ ഉണ്ണിരാജ് പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവും നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവില്‍. ശാന്തമ്മ കേസില്‍ രണ്ടാം പ്രതിയാണ്. ഭര്‍ത്താവ് ഉണ്ണിരാജ് പി ദേവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


പ്രിയങ്കയുടെ ആത്മഹത്യയില്‍ ശാന്തമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തമ്മയെ തെരഞ്ഞുവെങ്കില്‍ കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തമ്മയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു.



നേരത്തെ ഭര്‍ത്താവണ് ഉണ്ണി രാജന്‍ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഉണ്ണിരാജ് പി ദേവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലിസിനു ലഭിച്ചു. ഒരു ഫോണ്‍കോള്‍ വന്നതിന് തൊട്ടുപിന്നാലെ പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രിയങ്ക രണ്ട് തവണ ഉണ്ണിരാജിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രിയങ്കയുമായി സംഭാഷണം നടന്ന കാര്യം ഉണ്ണിരാജ് പൊലീസിനോട് സമ്മതിച്ചു. ഇനി വിവാഹബന്ധം വേണ്ടെന്ന് പ്രിയങ്കയോട് പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഉണ്ണി വെളിപ്പെടുത്തി.


ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുന്‍പുള്ള ദിവസം പ്രിയങ്ക ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവിനെതിരെ വട്ടപ്പാറ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞത്.


പ്രിയങ്കയുമായുള്ള ബന്ധത്തിനോട് ഉണ്ണിയുടെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാക്കനാടുള്ള വാടക ഫഌറ്റ് ഉപേക്ഷിച്ച് ഇരുവരും ഉണ്ണിയുടെ അങ്കമാലിയിലെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഉണ്ണിയും അമ്മ ശാന്തമ്മയും പ്രിയങ്കയോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങിയതെന്നാണ് പ്രിയങ്കയുടെ ബന്ധുക്കള്‍ പറയുന്നത്.




Next Story

RELATED STORIES

Share it