Latest News

വിജയം അവകാശപ്പെട്ട് ഇംറാനും നവാസ് ശരീഫും; പാകിസ്താന്‍ തൂക്കുസഭയിലേക്ക്

വിജയം അവകാശപ്പെട്ട് ഇംറാനും നവാസ് ശരീഫും;   പാകിസ്താന്‍ തൂക്കുസഭയിലേക്ക്
X

ഇസ് ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇംറാന്റെ ഖാന്റെ പാകിസ്താന്‍ തെഹ് രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമുണ്ടായതിനു പിന്നാലെ പാകിസ്താന്‍ തൂക്കുസഭയിലേക്ക്. തിരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ് ലിം ലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്താനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ് നവാസ് ഷെരീഫ്. ആരുമായും സഖ്യത്തിന് തയാറാണെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചു. എന്നാല്‍, ഇമ്രാന്റെ സ്വതന്ത്രരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഒരു വിഭാഗം സ്വതന്ത്രരെ അടര്‍ത്തി മാറ്റാന്‍ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇമ്രാന്റെ സ്വതന്ത്രര്‍ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനും നീക്കമുണ്ട്. അതേസമയം, നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവല്‍ ഭൂട്ടോയുടെ പി പി പി അറിയിച്ചു. പല മണ്ഡലങ്ങളിലും ഫലപ്രഖ്യാപനത്തില്‍ അട്ടിമറി നടന്നു എന്ന വാദം ആവര്‍ത്തിക്കുകയാണ് ഇമ്രാന്റെ പാര്‍ട്ടി. അതുകൊണ്ടാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതെന്നും ഇമ്രാന്റെ പാര്‍ട്ടി വാദിക്കുന്നു.

Next Story

RELATED STORIES

Share it