Latest News

തൃശൂര്‍ ജില്ലയില്‍ 4,425 പേര്‍ക്ക് കൂടി കൊവിഡ്; 2,597 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 4,425 പേര്‍ക്ക് കൂടി കൊവിഡ്; 2,597 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 4,425 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2,597 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,832 ആണ്. തൃശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,13,819 ആണ്. 3,94,121 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.95% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 4,402 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 12 ആള്‍ക്കും, ഉറവിടം അറിയാത്ത 09 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 277 പുരുഷന്‍മാരും 326 സ്ത്രീകളും 10 വയസ്സിനു താഴെ 157 ആണ്‍കുട്ടികളും 127 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 258

വിവിധ കോവിഡ് ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 637

സര്‍ക്കാര്‍ ആശുപത്രികളില്‍ 351

സ്വകാര്യ ആശുപത്രികളില്‍ 615

വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 788

കൂടാതെ 10,758 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

2,811 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 384 പേര്‍ ആശുപത്രിയിലും 2,427 പേര്‍ വീടുകളിലുമാണ്.

17,736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,977 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 8,439 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 320 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,80,120 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,049 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,13,742 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

കൊണ്ടാഴി, കണ്ടാണശ്ശേരി, പാണഞ്ചേരി, പുത്തൂര്‍, ചൂണ്ടല്‍, കടങ്ങോട്, അന്തിക്കാട്, മണലൂര്‍, മാടവന, എടവിലങ്ങ് എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Next Story

RELATED STORIES

Share it