Latest News

സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലിസ് കൂട്ടുനില്‍ക്കുന്നു: എം കെ രാഘവന്‍

സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലിസ് കൂട്ടുനില്‍ക്കുന്നു: എം കെ രാഘവന്‍
X

ബാലുശേരി: യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഎം പ്രവര്‍ത്തകര്‍ ബൂത്തില്‍ തടഞ്ഞ സംഭവത്തിന് ശേഷം ഉണ്ണികുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പോലിസ് കൂട്ടു നില്‍ക്കുന്നുവെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. തുടര്‍ച്ചയായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ അകാരണമായി സിപിഎം നടത്തിയ അക്രമത്തില്‍ പരിക്ക് പറ്റി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍, കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഇ.ടി. ബിനോയ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ്, ടി.പി. അസീസ്, ഭഗീഷ് ലാല്‍, ഷൈജു കരുമല, പത്മനാഭന്‍, പ്രമോദ്, സിജേഷ്, അസറു ഉള്‍പ്പെടെ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

ബാലുശേരി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ലഭിച്ച വലിയ സ്വീകാര്യതയും സിപിഎമ്മിന്റെ തോല്‍ക്കുമെന്ന ഭയവുമാണ് സിപിഎമ്മി നെ അക്രമ പരമ്പരയിലേക്ക് നയിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്ക സിപിഎമ്മിനെ അലട്ടുന്നു. അക്രമ സംഭവങ്ങളില്‍ പോലിസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ക്രമസമാധാനം പുന:സ്ഥാപിക്കേണ്ട പോലിസ് കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത് സിപിഎമ്മിന് അക്രമത്തിന് പ്രോത്സാഹനമാകുന്നു. എം കെ രാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it