Latest News

നേപ്പാളി യുവതിയുടെ കൊലപാതകം: പ്രതിയെ തേടി അന്വേഷണസംഘം ഡല്‍ഹിയില്‍

നേപ്പാളി യുവതിയുടെ കൊലപാതകം: പ്രതിയെ തേടി അന്വേഷണസംഘം ഡല്‍ഹിയില്‍
X

കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ നേപ്പാളി യുവതി ഭഗീരഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തേടി അന്വേഷണസംഘം ഡല്‍ഹിയിലെത്തി. എറണാകുളം സൗത്ത് പോലിസ് എസ്‌ഐ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തിയത്. കൊലപാതകത്തിന് ശേഷം ഈ മാസം 20ന് കൊച്ചിയില്‍ നിന്ന് കടന്ന റാം ബഹദൂര്‍ ബിസ്തി നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷാസേനയ്ക്കും പോലിസ് വിവരം കൈമാറിയിട്ടുണ്ട്.

മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭഗീരഥിയുടെ സഹോദരങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഡിഎന്‍എ സാംപിളടക്കം പരിശോധിച്ച ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറൂ. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടില്‍ അഴുകിയ നിലയിലാണ് ഭഗീരഥിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭഗീരഥിയുടെ കൂടെ താമസിച്ചിരുന്നയാളാണ് റാം ബഹദൂര്‍.

കൊച്ചിയില്‍ വ്യാജപേരിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ജോലി ചെയ്ത റാം ബഹദൂര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയത്. മഹാരാഷ്ട്ര സ്വദേശിയെന്ന വ്യാജരേഖ ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡ് ആണ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്. കൊലപാതകത്തിന്റെ കാരണമെന്തെന്ന് പോലിസിന് കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it