Latest News

എം ബി രാജേഷിന്റെ മാസ് എന്‍ട്രി വിഡിയോ; ഫ്യൂഡല്‍ പ്രഭുവിന്റെ പൗരുഷധാര്‍ഷ്ട്യമെന്ന് ഡോ. പി ഗീത

എം ബി രാജേഷിന്റെ മാസ് എന്‍ട്രി വിഡിയോ; ഫ്യൂഡല്‍ പ്രഭുവിന്റെ പൗരുഷധാര്‍ഷ്ട്യമെന്ന് ഡോ. പി ഗീത
X

മലപ്പുറം: തൃത്താലയിലെ ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരേ എഴുത്തുകാരി പി ഗീത. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഷൂ എന്‍ട്രി, കുടചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ടെന്നും അപ്രതിരോധ്യ നാട്യത്തിലൂടെ, നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുകയെന്നും ഗീത ഫെസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിമര്‍ശിക്കുന്നു.

രക്ഷക പുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്! മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിനിമാ സ്റ്റൈലില്‍ ജീപ്പില്‍ നിന്ന് ഇറങ്ങിവന്ന് മുണ്ടും ഷൂവും കുടയും ചൂടി രജനിയുടെ കാലാ സിനിമയിലെ ബിജിഎമ്മുമായാണ് രാജേഷിന്റെ വിഡിയോ തയ്യാറാക്കിയിട്ടുള്ളത്. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലയ്ക്ക് സ്വന്തമെന്ന വാചകങ്ങളും വീഡിയോയില്‍ കാണാം. എം ബി രാജേഷിന്റെ പേജിലും ഇടത് അനുകൂല പേജിലും വിഡിയോ വ്യാപകമായി പ്രചചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

തൃത്താലയില്‍ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാണ് എം ബി രാജേഷ്.

ഡോ. പി ഗീതയുടെ എഫ് ബി പോസ്റ്റ്:

ഒരു കാര്യം വളരെ വ്യക്തമാണ്.

മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഷൂ എന്‍ട്രി, കുടചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷക പുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്!

മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ

Next Story

RELATED STORIES

Share it