Latest News

ലക്ഷദ്വീപ് ഭരണകൂട ഭീകരത ചെറുത്ത തോല്‍പിക്കും: സയ്യിദ് സ്വബ്ഗത്തുല്ലാഹ് അല്‍ ഖാസിമി ലക്ഷദ്വീപ്

മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും സംഘപരിവാര്‍ സഹയാത്രികനുമായ പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്സ്‌ട്രേറ്ററായി നിയമിച്ചതുതന്നെ വ്യക്തമായ നിക്ഷിപ്തതാല്‍പര്യങ്ങളോടുകൂടിയാണ്.

ലക്ഷദ്വീപ് ഭരണകൂട ഭീകരത ചെറുത്ത തോല്‍പിക്കും: സയ്യിദ് സ്വബ്ഗത്തുല്ലാഹ് അല്‍ ഖാസിമി ലക്ഷദ്വീപ്
X

ലക്ഷദ്വീപ്: ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികളാണ് കഴിഞ്ഞ കുറച്ചു കാലമായി ദ്വീപില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകള്‍ ദ്വീപ് നിവാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും സയ്യിദ് സ്വബ്ഗത്തുല്ലാഹ് അല്‍ ഖാസിമി ലക്ഷദ്വീപ് പറഞ്ഞു.

മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും സംഘപരിവാര്‍ സഹയാത്രികനുമായ പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്സ്‌ട്രേറ്ററായി നിയമിച്ചതുതന്നെ വ്യക്തമായ നിക്ഷിപ്തതാല്‍പര്യങ്ങളോടുകൂടിയാണ്.

മികവുറ്റ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ദ്വീപിനെ തന്റെ നിരുത്തരവാദിത്വപരമായ അലംഭാവം കൊണ്ട് കുരുതിക്കളമാക്കാന്‍ ഒരുങ്ങുന്ന പ്രഫുല്‍ പട്ടേലും ബിജെപിയും വയലന്‍സ് റേറ്റ് കുറഞ്ഞ ദ്വീപില്‍. ഗുണ്ട ആക്റ്റ് നടപ്പാക്കി സിഎഎ വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടപാവങ്ങളെവരെ ആകാരണമായി ജയിലിലടക്കുന്നു. ഗോവധ നിരോധനം ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് അജണ്ടകളും ദ്വീപില്‍ ഒളിച്ചുകടത്തി നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യത്തെയും പൈതൃകത്തേയും പിച്ചിചീന്തുന്ന നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഇവിടം തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാന്‍ രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് പറ്റില്ല എന്ന നിയമം കൊണ്ട് വരാന്‍ പോവുകയാണ്. അതോടൊപ്പം താല്‍കാലിക ജീവനക്കാരേ മുഴുവനും പിരിച്ച് വിട്ടിരിക്കുകയാണ്. ഇ നടപടികളെ എന്ത് വില കൊടുത്തും ജനകീയമായി ചെറുക്കുമെന്ന് ദ്വീപ് നിവാസിയായ തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it