Latest News

എന്‍ എം വിജയന്റെ കുടിശ്ശിക തീര്‍ത്ത് കെപിസിസി

എന്‍ എം വിജയന്റെ കുടിശ്ശിക തീര്‍ത്ത് കെപിസിസി
X

തിരുവനന്തപുരം: ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. എന്‍ എം വിജയന്റെ പേരിലുള്ള കുടിശ്ശിക കെപിസിസി അടച്ചുതീര്‍ത്തു. ബത്തേരി ബാങ്കിലെ 60 ലക്ഷം കുടിശ്ശികയാണ് കെപിസിസി അടച്ചു തീര്‍ത്തത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് എന്‍ എം വിജയന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു.

2007 നവംബര്‍ 17നാണ് എന്‍ എം വിജയന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത് എന്നാണ് റിപോര്‍ട്ടുകള്‍. ഒഡിയായി നല്‍കിയ വായ്പ 3 വര്‍ഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി.2014 സെപ്റ്റംബര്‍ 1ന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.2017 നവംബര്‍ 10ന് ബിസിനസ് വായ്പ കാര്‍ഷികവായ്പയാക്കി മാറ്റി.2019 ഡിസംബര്‍ 31ന് ഇത് 40 ലക്ഷമാക്കി ഉയര്‍ത്തി. 2021 ഏപ്രില്‍ 26നാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. പാര്‍ട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യാകുറിപ്പില്‍ വ്യക്തമാണെന്ന് മരുമകള്‍ കോണ്‍ഗ്രസ് നേതൃത്യത്തെ അറിയിച്ചിരുന്നു.

ഡിസംബര്‍ 24നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. പത്തു ദിവസത്തിനുശേഷമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

അതേസമയം, കടബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറയുകയും എന്‍ എം വിജയന്റെ കുടുംബം സഹായം ആവശ്യപ്പടുകയും ചെയ്താല്‍ ബാധ്യത സിപിഎം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബത്തേരിയിലേത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it