Latest News

പട്ടാള അട്ടിമറിക്ക് രണ്ട് മാസത്തിനുശേഷം നടന്ന വാര്‍ഷിക സൈനികാഭ്യാസത്തിന് സാക്ഷ്യം വഹിച്ച രാജ്യങ്ങളില്‍ ഇന്ത്യയും

പട്ടാള അട്ടിമറിക്ക് രണ്ട് മാസത്തിനുശേഷം നടന്ന വാര്‍ഷിക സൈനികാഭ്യാസത്തിന് സാക്ഷ്യം വഹിച്ച രാജ്യങ്ങളില്‍ ഇന്ത്യയും
X

ന്യൂഡല്‍ഹി: പട്ടാള അട്ടിമറി കഴിഞ്ഞ രണ്ട് മാസത്തിനുശേഷം നടന്ന സൈന്യത്തിന്റെ വാര്‍ഷക ദിനമായ

തത്മാദാവ് ദിനത്തില്‍ നേരിട്ട് പങ്കെടുത്ത രാജ്യങ്ങളില്‍ ഇന്ത്യയും. മാര്‍ച്ച് 27ന് നായ്പിഡാവിലാണ് മ്യാന്‍മാര്‍ സൈനിക ദിനം ആഘോഷിച്ചത്. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ കൂടെ പങ്കെടുത്തു. റഷ്യ, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍.

പട്ടാള അട്ടമറി നടന്നെങ്കിലും നയതന്ത്രബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നയതന്ത്രപ്രതിനിധികളെ അയയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും നയതന്ത്ര ബന്ധം തുടരുമെന്നും വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പട്ടാള അട്ടിമറിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയതിനെതിരേ നടക്കുന്ന സമരങ്ങക്കെതിരേ കടുത്ത രീതിയിലാണ് മ്യാന്‍മാര്‍ സൈന്യം പെരുമാറുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 500 പേരെയെങ്കിലും സൈന്യം വെടിവച്ചുകൊന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ധിച്ചതോടെ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥിപ്രവാഹം വര്‍ധിച്ചു. മിസോറാം വഴി നിരവധി പേരാണ് ഇന്ത്യയിലേക്ക് കടക്കുന്നത്.

പ്രതിഷേധക്കാര്‍ക്കെതിരേ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ വിവിധ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, ഡെന്‍മാര്‍ക്ക് , നെതര്‍ലാന്റ്‌സ് രാജ്യം, ന്യൂസിലാന്റ്, കൊറിയന്‍ റിപബ്ലിക്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പട്ടാളം നേരത്തെ സൂചന നല്‍കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ രാജ്യമാസകലം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

Next Story

RELATED STORIES

Share it