Latest News

യുപിയില്‍ സഹപാഠി ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം വിഷം കൊടുത്തുകൊന്നു

യുപിയില്‍ സഹപാഠി ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം വിഷം കൊടുത്തുകൊന്നു
X

സഹറന്‍പൂര്‍: യുപിയിലെ സഹന്‍പൂരില്‍ 16 വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം വിഷം കൊടുത്തുകൊന്നു. 19 വയസ്സുള്ള അതേ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് പ്രതി. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. രണ്ട് ദിവസമായി പെണ്‍കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. പിന്നീട് അബോധാവസ്ഥയില്‍ സ്‌കൂളിനടുത്തുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു. കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബലാല്‍സംഗം, കൊലപാതകം, തുടങ്ങി മറ്റ് ഗൗരവമായ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരേ കേസെടുത്തതായി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു.

സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി സ്‌കൂളിനു പുറത്തെത്തിച്ചെന്നാണ് കുടുംബം പറയുന്നത്. സഹോദരിയെ കാണാതായതോടെ സഹോദരന്‍ പോലിസ് ഹെല്‍പ് ലൈനില്‍ വിളിച്ചുപറഞ്ഞു. പെണ്‍കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് അധ്യാപികയും കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ ബാഗ് ഡെസ്‌കിലുണ്ടായിരുന്നു.

'ഞങ്ങള്‍ വിഷമിച്ച് പോലിസിനെ വിളിച്ചശേഷം തിരച്ചില്‍ തുടങ്ങി. അവളുടെ സ്‌കൂളിനടുത്തുള്ള പറമ്പില്‍ അവള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്നതായി പിന്നീട് കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍, അവളുടെ സ്‌കൂളിലെ ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥി തന്നെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് അവള്‍ പറഞ്ഞു- ബന്ധു പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധു വിളിച്ചപ്പോള്‍, പെണ്‍കുട്ടിയെ താന്‍ വയലില്‍ തള്ളിയിട്ടുണ്ടെന്നും അവിടെ ചെന്നാല്‍ കൊണ്ടുപോകാമെന്നും പ്രതി പരിഹസിച്ചു.

Next Story

RELATED STORIES

Share it