ഹിജാബ് നിരോധനം; പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കെതിരേ എന്‍ഐഎ അന്വേഷണം വേണമെന്ന് ഉഡുപ്പി ബിജെപി എംഎല്‍എ
ഉഡുപ്പി: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ നടന്ന പ്രതിഷേധപരിപാടികള്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന്റെ സംഘാടകര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഉഡുപ്പി എംഎല്‍എ. ബിജെപി എംഎല്‍എ രഘുപതി ഭട്ടാണ് പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
'ഇത് അന്താരാഷ്ട്ര ഗൂഢാലോചനയായതിനാലാണ് ഞാന്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. പാകിസ്താന് ഒഴികെ ഒരു മുസ് ലിം രാജ്യവും ഞങ്ങള്‍ക്ക് എതിരല്ല. ഉഡുപ്പിയില്‍ ഹിജാബ് നിരോധിക്കാനാവില്ല. അത് അവരുടെ മതപരമായ അവകാശമാണ്, പക്ഷേ സ്കൂളുകളില്‍ യൂണിഫോം പാലിക്കണം'- വനിതാ ഗവണ്മെന്റ് പിയു കോളേജിലെ കോളേജ് വികസന സമിതിയുടെ പ്രസിഡന്റ് കൂടിയായ ഭട്ട് പറഞ്ഞു.
ഹിജാബ് നിരോധനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഉഡുപ്പി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14-19 വരെയാണ് നിരോധനാജ്ഞ.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഗവണ്മെന്റ് ഗേള്‍സ് പിയു കോളേജില്‍ ഫെബ്രുവരി 4ന് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെ കോളജ് അധികൃതര്‍ വിലക്കിയതിനെതിരേയാണ് പ്രതിഷേധം തുടങ്ങിയത്. അത് പിന്നീട് മുഴുവന്‍ കര്‍ണാടകയിലേക്കും വ്യാപിച്ചു.
RELATED STORIES
ഹരിയാനയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേര്‍...
18 May 2024 6:51 AM GMTവിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും...
18 May 2024 6:17 AM GMTപിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ...
18 May 2024 6:15 AM GMTഗാര്‍ഹിക പീഡനം: പോലിസില്‍ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത്...
18 May 2024 6:13 AM GMTസ്കൂള്‍ ഓഡിറ്റോറിയം വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക്...
18 May 2024 5:25 AM GMTകസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ...
18 May 2024 4:25 AM GMT