Latest News

പീഡന പരാതി; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

പീഡന പരാതി; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് വിധി. സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്നുതന്നെ കോടതി ജാമ്യഹരജി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അതിജീവിതയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.

സെഷന്‍സ് കോടതിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, മറ്റൊരു പീഡന കേസില്‍ സിവികിന്റെ മുന്‍കൂര്‍ ജാമ്യം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. 2010 ഏപ്രില്‍ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമപ്രകാരവുമാണ് സിവിക് ചന്ദ്രനെതിരേ പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it