അഫ്ഗാനില്‍ താലിബാനും സുരക്ഷാസേനയും ഏറ്റുമുട്ടി: നിരവധി പേര് മരിച്ചു
കാബൂള്‍: കണ്ഡഹാറിലും തെക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലും താലിബാനും അഫ്ഗാന് സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ 6 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്പുട്നിക്കിലെ മാധ്യമപ്രവര്ത്തകന് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.
205ാം അടല്‍ കോര്‍പ്സിലെ വക്താവ് ക്വാജ യഹ്യ അലാവിയാണ് വിവിധ പോയിന്റുകളില്‍ അഫ്ഗാന് സേനയും താലിബാനും ഏറ്റുമുട്ടിയ വിവരം പുറത്തുവിട്ടത്.
താലിബാന്റെ ആക്രമണത്തോട് വ്യോമാക്രമണം കൊണ്ടാണ് സുരക്ഷാസേന മറുപടി പറഞ്ഞത്. വ്യോമാക്രമണത്തിലാണ് ആറ് പേര് മരിച്ചതെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൈിക വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ താലിബാന്റെ നിരവധി വെടിക്കോപ്പുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഷെര്‍സാദ് ജില്ലയില്‍ സോജന് കാലയില്സ നടന്ന മറ്റൊരു ആക്രമണത്തില്‍ 13 പേര് മരിച്ചു. 13 പേരും താലിബാന്‍കാരാണ്. അതില്‍ 9 പേര് പാകിസ്താനികളാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT