Latest News

സുഗതകുമാരിക്ക് സാംസ്‌കാരിക കേരളത്തിന്റെ വിട

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി രാവിലെ 10.50ഓടെയായിരുന്നു അന്തരിച്ചത്.

സുഗതകുമാരിക്ക് സാംസ്‌കാരിക  കേരളത്തിന്റെ വിട
X

തിരുവനന്തപുരം: ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് സാസ്‌കാരിക കേരളം വിട നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്ന സംസ്‌കാരത്തില്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി.


സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍, ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.


കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി രാവിലെ 10.50ഓടെയായിരുന്നു അന്തരിച്ചത്. ശ്വാസകോശത്തില്‍ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്.




Next Story

RELATED STORIES

Share it