Latest News

കൊല്ലത്ത് വയോധികന്റെ മരണം മോഷണത്തിനിടെയുള്ള കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്

കൊല്ലത്ത് വയോധികന്റെ മരണം മോഷണത്തിനിടെയുള്ള കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
X

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. മോഷ്ടാക്കള്‍ ഇദ്ദേഹത്തെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. രണ്ടു കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു.കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ തിങ്കളാഴ്ച്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും, ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഗോപാലന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും വീട്ടില്‍ ഉണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണാനില്ലെന്ന് അന്നു തന്നെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.


അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്. ഈ മാല മരിച്ച ഗോപാലന്റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


പോലീസ് പറയുന്നത് ഇങ്ങിനെയാണ്, രമേശനും സുഹൃത്ത് ജയനും ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ വീട്ടിലെത്തി മേശപ്പുറത്ത് വെച്ചിരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കി. പുറത്തു നില്‍ക്കുകയായിരുന്ന ഗോപാലന്‍ ശബ്ദം കേട്ട് ഓടിയെത്തി മോഷ്ടാക്കളെ തടഞ്ഞു. ഇതോടെ ഇരുവരും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാരം കാരണം സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപ്പെട്ടു.




Next Story

RELATED STORIES

Share it