എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്വി വേണുഗോപന്‍ നായര്‍ അന്തരിച്ചു
ആദിശേഷന്, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍
തിരുവനന്തപുരം: ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. എസ്വി വേണുഗോപന്‍ നായര്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ സുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് വേണുഗോപന്‍ നായര്‍.
1945 ഏപ്രില്‍ 18ന് അധ്യാപകനായ പി സദാശിവന് തമ്പിയും ജെവി വിശാലാക്ഷിയമ്മ ദമ്പതികളുടെ മകനായി നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടാണ് എസ് വി വേണുഗോപന്‍ നായര്‍ ജനിച്ചത്. മലയാള സാഹിത്യത്തില്‍ എം.എയും എംഫില്ലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു പഠനം.
ആദിശേഷന്, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. 'ഭൂമിപുത്രന്റെ വഴി' യാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായ കൃതി. 'രേഖയില്ലാത്ത ഒരാള്‍' ഇടശ്ശേരി അവാര്‍ഡിനും അര്‍ഹമായി. ഡോ. കെഎം ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റിന്റെ ഗവേഷണപുരസ്കാരവും (1995) ലഭിച്ചു. സൗ സുയേജിന് രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം 'അകത്തളത്തിന്റെ കിനാവ് ' എന്ന പേരില്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നു. ഭാര്യ വത്സല. മൂന്ന് മക്കളുണ്ട്.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT