Latest News

ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ബി.1.617 ഇനിമുതല്‍ ഡെല്‍റ്റ വകഭേദമെന്ന് അറിയപ്പെടുമെന്ന് ലോകാര്യോഗ സംഘടന

ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ബി.1.617 ഇനിമുതല്‍ ഡെല്‍റ്റ വകഭേദമെന്ന് അറിയപ്പെടുമെന്ന് ലോകാര്യോഗ സംഘടന
X

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കൊവിഡ് വകഭേദമായ ബി1.617 ഇനിമുതല്‍ ഡെര്‍റ്റ വകഭേദമെന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യസംഘടന. ബി1.617നെ ഇന്ത്യന്‍ വകഭേദമെന്ന് വിളിക്കുന്നതിനെതിരേ ഇന്ത്യ രംഗത്തുവന്നിരുന്നു. കൊവിഡ് വകഭേദത്തെ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടരുതെന്ന് ലോകാരോഗ്യസംഘടന നേരത്തെത്തന്നെ തീരുമാനമെടുത്തിരുന്നു.

പുതിയ പേര് അതിന്റെ ശാസ്ത്രീയനാമത്തെ ഇല്ലാതാക്കില്ലെന്നും അത് നിലവധി വിവരങ്ങള്‍ ഉള്ളടങ്ങിയതാണെന്നും ലോകാരോഗ്യ സംഘടനയിലെ കൊവിഡ് സാങ്കേതിക വിദഗ്ധ ഡോ. മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

വൈറസ് ഇപ്പോഴും സാര്‍സ്-കോവി-2 എന്ന പേരിലാണ് അറിയപ്പെടുന്നത്. വൈറസുകള്‍ക്ക് പേരിടുമ്പോള്‍ ഗ്രീക്ക് അക്ഷരമാലാ ക്രമത്തില്‍ വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ പേര് ശാസ്ത്രീയ വിജ്ഞാനമില്ലാത്തവര്‍ക്കും കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പില്‍ പറയുന്നു.

ബി1.617 നേരത്തെ കാപ്പ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആകെ 53 രാജ്യങ്ങളിലാണ് ബി1.617 കണ്ടെത്തിയിട്ടുളളത്. അനൗദ്യോഗികമായി മറ്റൊരു ഏഴ് രാജ്യങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.

കൊവിഡിനെ ചൈനീസ് വൈറസ് എന്ന് വിളിക്കുന്നതിനെതിരേ നേരത്തെ ചൈനയും രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it