Latest News

മാനനഷ്‌ടകേസിൽ ‌ അനിൽ അക്കര എംഎൽഎ ക്ക് കോടതി സമൻസ്‌ അയച്ചു

മാനനഷ്‌ടകേസിൽ ‌ അനിൽ അക്കര എംഎൽഎ ക്ക് കോടതി സമൻസ്‌ അയച്ചു
X

തൃശൂർ: യുഎഇ റെഡ്‌ക്രസ്‌ൻറ്‌ ഭവനരഹിതർക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിൻെറ പേരിൽ അടിസ്‌ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നൽകിയ പരാതിയിൽ ‌ നവംബർ 18ന്‌ കോടതിൽ ഹാജരാവാൻ അനിൽ അക്കര എംഎൽഎക്ക്‌ തൃശൂർ സബ്‌കോടതി കോടതി സമൻസ്‌ അയച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ക്രിമിനൽ കേസിന്‌ പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌‌ തൃശൂർ സബ്‌ കോടതിയിൽ മന്ത്രി എ സി മൊയ്തീൻ സിവിൽ കേസ്‌ നൽകിയത്‌. ഈ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസും തൃശൂർ സിജെഎം‌ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .

എംഎൽഏക്ക്‌ പുറമെ മാതൃഭൂമി ചാനൽ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനൽ എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ,മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എൻ രവിവർമ എന്നിവർക്കെതരായും ഇന്ത്യൻശിക്ഷാ നിയമം 500, 34 വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന്‌ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ.കെ ബി മോഹൻദാസ്‌ മുഖാന്തിരം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ‌

വടക്കാഞ്ചേരിയിൽ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുചയ നിർമാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി അഴിമതി നടത്തിയെന്നാണ് അനിൽ അക്കര എം.എൽ.എ ആരോപണമുന്നയിച്ചത്. 2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു. ഈ വാർത്തക്കെതിരായാണ് അനിൽ അക്കര എംഎൽഎക്കും ചാനൽ പ്രവർത്തകർക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണം. വാർത്ത തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം.വീഴ്ച വരുത്തിയാൽ അപകീർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം 1 ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ. കെ ബി മോഹൻദാസ് മുഖേന നോട്ടീസ് അയച്ചത്‌.

Next Story

RELATED STORIES

Share it