Latest News

പാലായിലെ ഹോട്ടലിനെ കുറിച്ച് വര്‍ഗീയ കമന്റിട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍

വര്‍ഗീയ സന്ദേശം ഉള്‍പ്പെടുത്തി വ്യാജ മുസ്‌ലിം പേരില്‍ ഇയാള്‍ നിര്‍മിക്കുന്ന ഇമേജുകള്‍ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനാണ് സ്ഥിരമായി സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നത്.

പാലായിലെ ഹോട്ടലിനെ കുറിച്ച് വര്‍ഗീയ കമന്റിട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍
X

കോഴിക്കോട്: ഫെയ്‌സ്ബുക്കില്‍ സ്ഥിരമായി മുസ്‌ലിം പേരില്‍ വര്‍ഗീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു. സുധീഷ് പാലാ കോട്ടയം എന്ന ഐഡിയിലുള്ള ആളാണ് ആഷിഖ് ലതീഫ് തിരൂര്‍ എന്ന പേരില്‍ അത്യന്തം പ്രകോപനപരമായ അഭിപ്രായങ്ങള്‍ സ്ഥിരമായി പോസ്റ്റു ചെയ്തിരുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


വര്‍ഗീയ സന്ദേശം ഉള്‍പ്പെടുത്തി വ്യാജ മുസ്‌ലിം പേരില്‍ ഇയാള്‍ നിര്‍മിക്കുന്ന ഇമേജുകള്‍ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനാണ് സ്ഥിരമായി സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നത്. വ്യാജ പേരില്‍ പോസ്റ്റ് തയ്യാറാക്കി പെട്ടെന്നു തന്നെ ഐഡി ഡിലീറ്റ് ചെയ്യുന്നതാണ് സുധീഷിന്റെ രീതി.


പാലായിലെ ഹോട്ടലിനെക്കുറിച്ച് ചെയ്ത വ്യാജ പോസ്റ്റില്‍ ' ഹലാല്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ച ക്രിസ്ത്യന്‍ കാഫിറുകളുടെ അണ്ണാക്കില്‍ പാലായില്‍ ചെന്ന് വെല്ലുവിളിക്കുന്ന സഹോദരങ്ങള്‍ക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചെയ്യട്ടെ' എന്നാണ് എഴുതിയിരുന്നത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതു മുതല്‍ തന്നെ ആഷിഖ് ലതീഫ് തിരൂര്‍ എന്ന പേരിലുള്ള ഐഡി പലരും തിരഞ്ഞിരുന്നെങ്കിലും ഇത് അപ്രത്യക്ഷമായിരുന്നു. ഇതോടെയാണ് 'ആഷിക് ലത്തീഫ് തിരൂരിനു പിന്നിലുള്ള ആളെ അന്വേഷിക്കാന്‍ തുടങ്ങിയത്. ഫേക്ക് ഐഡിയുണ്ടാക്കിയ ഇന്ത്യന്‍ മൊബൈല്‍ നമ്പറില്‍ നിന്ന് സുധീഷ് ഭാര്യക്ക് ഐ എം ഒ ഉണ്ടാക്കിയതാണു സംഘ്പരിവാര്‍ കുരുട്ടുബുദ്ധി പൊളിയാന്‍ കാരണമായത്. ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം സൃഷ്ടിക്കുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് കൂട്ടായ്മയിലെ അംഗം കൂടിയാണ് സുധീഷ് പാലാ കോട്ടയം.




Next Story

RELATED STORIES

Share it