Latest News

തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതില്‍ 'ബാത്ത്‌റൂം ക്ലീനിംഗ് കെമിക്കല്‍സ്' ഉപയോഗിച്ചിരുന്നെന്ന് ചന്ദ്രബാബു നായിഡു

തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതില്‍ ബാത്ത്‌റൂം ക്ലീനിംഗ് കെമിക്കല്‍സ് ഉപയോഗിച്ചിരുന്നെന്ന് ചന്ദ്രബാബു നായിഡു
X

അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തില്‍ മായം ചേര്‍ത്ത വിവാദം പുതിയ വഴിത്തിരിവിലേക്ക്. മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത്, കുളിമുറി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന രാസവസ്തുക്കളുമായി കലര്‍ത്തിയ മായം ചേര്‍ത്ത നെയ്യ് അഞ്ച് വര്‍ഷത്തേക്ക് ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചു.

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ കലുഗോട്ടല ഗ്രാമത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. ശ്രീശൈലം ക്ഷേത്രത്തില്‍ മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്യുന്നുണ്ടെന്ന് ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനുപുറമെ മൃഗക്കൊഴുപ്പും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതിയില്‍ ലഡ്ഡു ഉണ്ടാക്കാന്‍ ബാത്ത്‌റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു.

മുന്‍ സര്‍ക്കാര്‍ മായം ചേര്‍ത്ത ലഡ്ഡു പ്രസാദം വിതരണം ചെയ്തുകൊണ്ട് വെങ്കിടേശ്വര ഭഗവാന്റെ മഹത്വം താഴ്ത്താന്‍ ശ്രമിച്ചു. വൈഎസ്ആര്‍സിപി ഭരണകാലത്ത് ശ്രീശൈലം ക്ഷേത്രത്തിലും മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്തിരുന്നു. കുളിമുറി വൃത്തിയാക്കുന്നതിനുള്ള രാസവസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച മായം ചേര്‍ത്ത നെയ്യ് ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ 5 വര്‍ഷത്തെ ഭരണകാലത്തും രാസവസ്തുക്കള്‍ കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'പ്രസാദത്തില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചതിലൂടെ തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം സംഭവിച്ചിരിക്കുന്നു. ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്,' നായിഡു പറഞ്ഞു.

അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി ടിഡിപിയും മുഖ്യമന്ത്രി നായിഡുവും വര്‍ഗീയ വികാരങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വൈഎസ്ആര്‍സിപി പ്രതികരിച്ചു.

Next Story

RELATED STORIES

Share it