ജഡ്ജിമാരുടെ പേരില്‍ കോഴ; ഹൈക്കോടതി അഭിഭാഷകന് സിനിമാ നിര്‍മാതാവില്‍ നിന്ന് 72 ലക്ഷം രൂപ കൈപ്പറ്റി
കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന വ്യാജേന ഹൈക്കോടതി അഭിഭാഷകന് സിനിമാ നിര്‍മാതാവില്‍ നിന്ന് കോഴ വാങ്ങിയെന്ന് കണ്ടെത്തല്‍. അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ മൂന്ന് ജഡ്ജിമാരുടെ പേരില്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സാണ് കണ്ടെത്തിയത്. 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകര്‍ വിജിലന്‍സിന് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരേ അഡ്വക്കറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു.
നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്. എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസായി സൈബി വാങ്ങി. അഞ്ചുലക്ഷം കുറയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ച് കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞെന്ന് മൊഴി ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. സൈബിക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണ്. ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചത്. മൂന്ന് ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്. സെബിയുടെ കക്ഷികള്‍ പ്രമുഖ സിനിമാ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജികളുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരേ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരേ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്നും ഹൈക്കോടതി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT