ക്ഷേത്രങ്ങളില്‍ പന്നിമാംസം: മുസ്ലിംകള്‍ക്കെതിരേ വ്യാജ ആരോപണവുമായി ബിജെപി നേതാവ് എച്ച് രാജ; രാജയെ ശാസിച്ച് കോയമ്പത്തൂര്‍ പോലിസിന്റെ ട്വീറ്റ്
കോവൈ: കോയമ്പത്തൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ പന്നിമാംസം എറിഞ്ഞ കേസില്‍ മുസ്ലിംകളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത ബിജെപി നേതാവിനെതിരേ ശാസനയോടെ കോയമ്പത്തൂര്‍ പോലിസ്. നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉത്തരവാദിത്തം പാലിക്കണമെന്നും കുറ്റവാളി ഹരി എന്ന ആളാണെന്നും അയാളെ അറസ്്റ്റ് ചെയ്തെന്നും മറുപടിയായി കോയമ്പത്തൂര്‍ പോലിസ് ട്വീറ്റ് ചെയ്തു. അതോടെ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ പന്നിമാംസം എറിഞ്ഞ സംഭവത്തെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള ബിജെപിയുടെ ശ്രമം മുളയിലേ പൊളിഞ്ഞു. ഹിന്ദുത്വ സംഘടയായ ഹിന്ദു മക്കള്‍ കച്ചിയ്ക്കെതിരേയും സിറ്റി പോലിസ് ഇതേ മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്.
கோவை வேணுகோபால் ஸ்வாமி கோவில் மற்றும் இராகவேந்திரஸ்வாமி கோவில்களுக்குள் மாமிசத்தை வீசி எறிந்து விட்டு சென்றுள்ள இந்து விரோத மதவெறிச் செயல் வன்மையாக கண்டிக்கத்தக்கது. தமிழக அரசு கடுமையான நடவடிக்கை எடுக்க வேண்டும் என்று கேட்டுக் கொள்கிறேன். pic.twitter.com/XjaRjmCcmh
— H Raja (@HRajaBJP) May 29, 2020
മെയ് 29നാണ് കോവൈ ശൈവ തെരുവില്‍ ശ്രീ രാഗവേന്ദ്ര, വേണുഗോപാല സ്വാമി ക്ഷേത്രങ്ങളില്‍ ഒരാള്‍ പന്നി മാംസം എറിഞ്ഞത്. ഇത് മുസ്ലിംകളാണെന്ന ആരോപണവുമായി ഉടന്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിനും ഉത്തരവാദിത്തം ചില സമുദായങ്ങളുടെ പേരില്‍ ആരോപിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്ന് സംഭവം നടന്ന അന്നു തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് എച്ച് രാജയും നേതാവ് വനതി ശ്രീനിവാസനും ട്വീറ്റ് ചെയ്തു. പോലിസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലിസ് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാംസം എറിഞ്ഞത് ഹരി രാംപ്രകാശ് എന്ന 48 വയസ്സുള്ള ആളാണ് കണ്ടെത്തി. അതിനുശേഷമാണ് പോലിസ് ബിജെപി നേതാക്കളെ ശാസിച്ചുകൊണ്ട് മറുപടിയായി ട്വീറ്റ് ചെയ്തത്.
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT