Latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; തീയ്യതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; തീയ്യതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ ആറിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക.രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 11നും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കും. 40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ ഏഴ് കോടി 43 ലക്ഷം വോട്ടര്‍മാരില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്.

എസ്‌ഐആറിലൂടെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കിയെന്നും ബിഹാര്‍ തെരഞ്ഞെടുപ്പിന് സജ്ജമായെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാറിലൂടെ കാണിച്ചു കൊടുത്തെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മല്‍സരം നടക്കുക. ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കും.ആകെ 90,000 പോളിങ്ങ് സ്റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക.

Next Story

RELATED STORIES

Share it