അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്നു
ചണ്ഡീഗഢ് : മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ്ങ് ഒടുവില്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് ലയനസമ്മേളനം.
കോണ്‍ഗ്രസ് വിട്ടശേഷമാണ് അമരീന്ദന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്.
ബിജെപി നേതാവ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ അമരീന്ദര്‍ ബിജെപിയില്‍ ഔപചാരികമായി ചേരുകയും ചെയ്യും.
അദ്ദേഹത്തിന്റെ മകന് രണ് ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന് നിര്വാന് സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അമരീന്ദര്‍ ഇപ്പോള്‍ ലണ്ടനിലാണ്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് അദ്ദേഹം ലണ്ടനിലെത്തിയത്.
പാട്യാല രാജകുടുംബാംഗമായ അമരീന്ദര്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2022 തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
പാര്‍ട്ടിയില്‍ ആരും ജയിച്ചില്ലെന്നു മാത്രമല്ല, അമരീന്ദറിനും വിജയിക്കാനായില്ല.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT