Latest News

മുസ്‌ലിം യുവാക്കള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം; പിടിച്ചെടുത്ത മാംസം ബീഫല്ലെന്ന് ലാബ് റിപോര്‍ട്ട്

മുസ്‌ലിം യുവാക്കള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം; പിടിച്ചെടുത്ത മാംസം ബീഫല്ലെന്ന് ലാബ് റിപോര്‍ട്ട്
X

അലീഗഡ്: ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വര്‍ ആക്രമിച്ച യുവാക്കള്‍ പശു മാംസം കടത്തിയവരാണെന്ന് ആരോപണം തെറ്റാണെന്ന് ലാബ് റിപോര്‍ട്ട്. പോലിസ് പിടിച്ചെടുത്ത മാംസം എരുമയുടേത് ആണെന്നാണ് ലാബ് റിപോര്‍ട്ട് ഫലമെന്ന് ഹര്‍ദുവാഗഞ്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ ധീരജ് കുമാര്‍ പറഞ്ഞു.

മേയ് 24ന് അലീഗഡിലെ അല്‍ഹാദ്പൂര്‍ ഗ്രാമത്തില്‍ വച്ചാണ് ഹിന്ദുത്വ സംഘം അഖീല്‍, അര്‍ബാജ്, അഖീല്‍, നദീം എന്നീ നാലുപേരെ ആക്രമിച്ചത്. പശുമാംസം കടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. നാലു പേരും സഞ്ചരിച്ച വാന്‍ കത്തിച്ച സംഘം മൊബൈല്‍ ഫോണുകളും പണവും കവരുകയും ചെയ്തു. കേസില്‍ ഇതുവരെ നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് ബജ്‌റംഗി, വിജയ് ഗുപ്ത, ഭാനു പ്രതാപ്, ലവ് കുശ് എന്നിവരാണ് അറസ്റ്റിലായത്. മൊത്തം 38 പ്രതികളാണുള്ളത്.

അതേസമയം, പശുമാംസം കടത്തിയെന്ന വിജയ് ബജ്‌റംഗിയുടെ പരാതിയില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെയും കേസുണ്ട്. പശുക്കശാപ്പ് നിരോധിക്കുന്ന നിയമപ്രകാരമാണ് ഈ കേസ്. ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ നാലു 'പ്രതികളും' ആശുപത്രിയില്‍ ചികില്‍സയിലാണ്.



Next Story

RELATED STORIES

Share it