സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു; രോഗലക്ഷണം കൂടുതലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ആരോഗ്യമന്ത്രി ഡിഎംഓമാരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ താമസക്കാര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. രോഗബാധ കൂടുതലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കണ്ടെത്തിയത്. പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ ഒരാള്‍ക്ക് ഉള്‍പ്പെടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ, ആരോഗ്യ മന്ത്രി ഡിഎംഓമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
പാറശ്ശാല സ്വദേശിയും തിരുവനന്തപുരം കോര്‍പറേഷനിലെ താമസക്കാരിയായ ഗര്‍ഭിണിക്കാണ് ആദ്യം സിക സ്ഥിരീകരിച്ചത്. സിക രോഗത്തിന് മരണസാധ്യത കുറവാണെങ്കിലും മരുന്നിന്റെ ലഭ്യതയാണ് പ്രശ്നമാവുന്നത്.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള് അപൂര്‍വമാണ്.
ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.
RELATED STORIES
ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ ബി ...
15 May 2024 12:34 PM GMTസിഎഎ ഹരജികള്‍ കോടതിയിലിരിക്കെ പൗരത്വ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച്...
15 May 2024 12:18 PM GMTമാസം 5 ലക്ഷം കിട്ടുന്ന മകന് എന്തിന് സ്ത്രീധനം വാങ്ങണം; യുവതിക്കെതിരേ...
15 May 2024 10:58 AM GMTബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം...
15 May 2024 10:08 AM GMTകാൺപൂരിലെ 10 സ്കൂളുകൾ ബോംബ് ഭീഷണി; റഷ്യയിൽ നിന്നെന്ന് സംശയം
15 May 2024 9:28 AM GMTവഞ്ചനാ കേസ്: സിനിമാ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ
15 May 2024 9:25 AM GMT