Latest News

വൈശാലിയുടെ മരണത്തിന് കാരണം മുന്‍ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്

വൈശാലിയുടെ മരണത്തിന് കാരണം മുന്‍ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്
X

ഇന്‍ഡോര്‍: ഹിന്ദി ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി ടക്കര്‍ ജീവനൊടുക്കാന്‍ കാരണം മുന്‍ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്. നടിയുടെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്ത കത്തിലാണ് മുന്‍ കാമുകന്‍ മാനസികമായി പീഡിപ്പിക്കുന്നതായി നടി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വൈശാലി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചിരുന്നു. കെനിയയില്‍ ജോലി ചെയ്യുന്ന ദന്തല്‍ സര്‍ജന്‍ ഡോ. അഭിനന്ദന്‍ സിങ്ങായിരുന്നു വരന്‍. ചടങ്ങിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവയ്ക്കുകയും ചെയ്തു.

ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. എന്നാല്‍, ഒരുമാസത്തിനുശേഷം വിവാഹത്തില്‍നിന്നും ഇരുവരും പിന്‍മാറിയിരുന്നു. ജൂണിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നാലെ ഇതുസംബന്ധിച്ച വീഡിയോകളും നടി സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തു. അടുത്തിടെ വൈശാലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ മരണത്തിന്റെ സൂചനകളുള്ളതായിരുന്നു. വൈശാലി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

നടിയുടെ മരണത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.

രാവിലെ മുറിയില്‍ നിന്നു പുറത്തുവരാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങി മരിച്ച നിലയില്‍ വൈശാലിയെ കാണുന്നത്. പോലിസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് അയച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണും ശേഖരിക്കുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it