Latest News

'വരുന്നത് ജലബോംബ്'; ചൈനയുടെ സാങ്‌പോ ജലവൈദ്യുത പദ്ധതി ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ

വരുന്നത് ജലബോംബ്; ചൈനയുടെ സാങ്‌പോ ജലവൈദ്യുത പദ്ധതി ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ
X

ടിബറ്റ്: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനൊരുങ്ങി ചൈന. ജൂലൈ 19നാണ് സാങ്‌പോ ജലവൈദ്യുത പദ്ധതി എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ നിർമാണം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പ്രഖ്യാപിച്ചത്. 167 ബില്യൺ ഡോളർ വിലമതിക്കുന്ന ഈ വലിയ അണക്കെട്ടിൻ്റെ ശേഷി മണിക്കൂറിൽ 300 ബില്യൺ കിലോവാട്ടായിരിക്കും


ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്ന യാർലുങ് സാങ്‌പോ നദിയുടെ "ഗ്രേറ്റ് ബെൻഡിലാണ്" ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്.

പുനരുപയോഗ ഊർജ്ജ സമൃദ്ധി എന്ന നിലയിലാണ് ചൈന അണക്കെട്ടിനെ രൂപപ്പെടുത്തിയിരിക്കുന്നത് . ലോകത്തിലെ ഏറ്റവും ആഴമേറിയ യാർലുങ് സാങ്‌പോ ഗ്രാൻഡ് കാന്യണിലെ 50 കിലോമീറ്റർ നീളത്തിൽ നദിയുടെ 2,000 മീറ്റർ ഉയരത്തിലുള്ള താഴ്ച്ച ഉപയോഗപ്പെടുത്തുന്നതിലൂടെ , ഈ പദ്ധതി 300 ദശലക്ഷം ആളുകൾക്ക് ശുദ്ധമായ വൈദ്യുതി നൽകുകയും തൊഴിലവസരങ്ങൾ നൽകുകയും വഴി സാമ്പത്തികമായ മുന്നേറ്റമുണ്ടാക്കുന്നു.


അതേ സമയം, ഇന്ത്യ ഈ അണക്കെട്ടിനെ തന്ത്രപരവും പാരിസ്ഥിതികവുമായ ഒരു ഭീഷണിയായി കാണുന്നു. ബ്രഹ്മപുത്രയിലേക്കുള്ള ഒഴുക്കിന്റെ മൂന്നിലൊന്ന് യാർലുങ് സാങ്‌പോയിൽ നിന്നാണ് ലഭിക്കുന്നത്. അസമിലെയും അരുണാചൽ പ്രദേശിലെയും 130 ദശലക്ഷം ആളുകൾക്ക് കൃഷി, മത്സ്യബന്ധനം, കുടിവെള്ളം എന്നിവ ഇവിടെ ലഭിക്കുന്നു. 2000-ൽ സിയാങ് നദിയിൽ ഉണ്ടായ ദുരന്തത്തിൽ പാലങ്ങൾ ഒലിച്ചുപോയതുപോലെ, വെള്ളപ്പൊക്കം പോലുള്ള വലിയ ദുരന്തങ്ങൾക്കിടയാക്കുമെന്നും വിദഗ്ധർ പറയുന്നു.ഈ പദ്ധതി ഇന്ത്യയുടെയും ബംഗ്ലാദേശിൻ്റെയും ജലലഭ്യതയെ ബാധിക്കുമെന്നും, ഇത് കാർഷിക മേഖലയെയും ജലസ്രോതസ്സുകളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ സത്യത്തിൽ ഇത് ഗുണകരമല്ലെന്നും മറിച്ച് ഇതൊരു ജലബോംബാണെന്നും വിദഗ്ധർ പറയുന്നു.

നദിയുടെ ഒഴുക്ക് മാറ്റുന്നതിലൂടെയും അണക്കെട്ട് നിർമ്മിക്കുന്നതിലൂടെയും ജൈവവൈവിധ്യത്തിന് കോട്ടം തട്ടാൻ സാധ്യതയുണ്ട്. നിലവിൽ ജലവിതരണത്തിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും, അതിൻ്റെ ഡാറ്റ പങ്കുവെക്കാനും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it