Latest News

ചുമരിലേക്ക് മൂത്രമൊഴിച്ചു; ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു

ചുമരിലേക്ക് മൂത്രമൊഴിച്ചു; ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍വച്ച് 25 വയസ്സുള്ള യുവാവിനെ അടിച്ചുംകുത്തിയും കൊന്ന സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചുമരില്‍ മൂത്രമൊഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന മായങ്ക് ചുമരില്‍ മൂത്രമൊഴിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതികളിലൊരാളുടെ അമ്മയുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ ഇയാള്‍ പ്രതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്തതായും റിപോര്‍ട്ടുണ്ട്.

തുടര്‍ന്ന് പ്രതിയായ മനീഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി മായങ്കിനെയും സുഹൃത്ത് വികാസിനെയും പിന്തുടരുകയായിരുന്നു.

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യനഗര്‍ ഏരിയയിലെ ഡിഡിഎ മാര്‍ക്കറ്റിന് സമീപം യാവാവിനെ പിടികൂടിയ സംഘം ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ പിന്നീട് രക്ഷപ്പെട്ടു.

സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു, ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.

മായങ്കിനെ എയിംസിലേക്ക് കൊണ്ടുപോയെങ്കിലും താമസിയാതെ മരിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളായ മനീഷ്, രാഹുല്‍, ആശിഷ്, സൂരജ് എന്നിവരെ തിരിച്ചറിഞ്ഞത്. ആദ്യം രാഹുല്‍, ആശിഷ്, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്ത പോലിസ് മുഖ്യപ്രതി മനീഷിനെ ബവാനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതക കാരണം വെളിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it