സി മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ നിര്യാതനായി
1989 വരെ ബത്തേരി മദ്റസയില്‍ പ്രധാനധ്യാപകനായി ജോലി ചെയ്തു.
ബത്തേരി: പ്രമുഖ മതപണ്ഡിതനും പൊതുപ്രവര്‍ത്തകനുമായിരുന്ന സി മൊയ്തീന് കുട്ടി മുസ്ല്യാര്‍ (90) നിര്യാതനായി. 1955ലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി മദ്റസയിലെ പ്രധാനാധ്യാപകനായി അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. സദര്‍ ഉസ്താദ് എന്ന പേരിലാണ് ജില്ലയില്‍ അദ്ദേഹം അറിയപ്പെട്ടത്. 1989 വരെ ബത്തേരി മദ്റസയില്‍ പ്രധാനധ്യാപകനായി ജോലി ചെയ്തു. ബത്തേരി ദാറുല്‍ ഉലൂം അറബി കോളജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍, എസ്വൈഎസ് ജില്ലാ പ്രസിഡന്റ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ മാനേജര്‍, സുല്‍ത്താന്‍ ബത്തേരി മര്‍കസു ദ്ദഅ്വ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഭാര്യ ഫാതിമ മുന്നിയൂര്‍. മക്കള്‍: മുഹമ്മദലി സഖാഫി റിയാദ്, ബശീര്‍ മാസ്റ്റര്‍ (എസ്വൈഎസ് ബത്തേരി സോണ്‍ ജനറല്‍ സെക്രട്ടറി), അബ്ദുസ്സലാം, അബ്ദുര്‍റഹീം, ശറഫുദ്ദീന്‍, ആസിയ, റുഖിയ. മരുമക്കള്‍: കുഞ്ഞിപ്പോക്കര് നായ്കട്ടി, അശ്റഫ് അണ്ടോണ, നഫീസ, ഷമീന, ഷമീറ, റജുല, ആഷിദ. കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മൊയ്തീന് കുട്ടി മുസ്ല്യാരുടെ വിയോഗത്തില്‍ അനുശോചിച്ചു.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT