Thiruvananthapuram

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാ പിഴവ്; ഓപ്പറേഷന് ശേഷം യുവതിയുടെ സംസാരശേഷി പോയി, നെഞ്ചില്‍ നീളമുള്ള കേബിള്‍ കുടുങ്ങി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാ പിഴവ്;   ഓപ്പറേഷന് ശേഷം യുവതിയുടെ സംസാരശേഷി പോയി,  നെഞ്ചില്‍ നീളമുള്ള കേബിള്‍ കുടുങ്ങി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപത്തിയാറുകാരിയുടെ ജീവിതം വഴി മുട്ടിച്ച് ഗുരുതര ചികില്‍സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ 50 സെന്റീ മീറ്റര്‍ നീളമുള്ള വയറാണ് യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയത്. കാട്ടാക്കട സ്വദേശി സുമയ്യയാണ് തന്റെ ദുരനുഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാര്‍ച്ച് 22നാണ്. വീണ്ടും ആരോഗ്യ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വര്‍ഷം ചികില്‍സ തുടര്‍ന്നു. ആരോഗ്യം പ്രശ്‌നം കടുത്തപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തേടി.

തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയര്‍ കണ്ടത്. തുടര്‍ന്നു വീണ്ടും ഡോക്ടര്‍ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടര്‍ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാര്‍ മറ്റു ഡോകടര്‍മാരുമായി സംസാരിച്ചു കീ ഹോള്‍ വഴി ട്യൂബ് എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.

പിന്നീട് രാജീവ് കുമാറിനെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.റ്റി സ്‌കാനില്‍ വയര്‍ രക്തകുഴലുമായി ഒട്ടി ചേര്‍ന്നെന്നും എടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ് കുമാര്‍ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടര്‍ ചികിത്സക്ക് മാര്‍ഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ പറഞ്ഞു.




Next Story

RELATED STORIES

Share it