- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കൽ കോളജ് പുതിയ മോർച്ചറി; ആദ്യ പോസ്റ്റുമോർട്ടം ബുധനാഴ്ച
പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ ഡ്രെയിനേജിന്റേയും താപനിലയുടെയും വായു ക്രമീകരണത്തിന്റെയുമെല്ലാം പോരായ്മകൾ പരിഹരിച്ച ശേഷമാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടിസ് പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയിൽ ആദ്യ പോസ്റ്റുമോർട്ടം ബുധനാഴ്ച നടക്കും. പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ ഡ്രെയിനേജിന്റേയും താപനിലയുടെയും വായു ക്രമീകരണത്തിന്റെയുമെല്ലാം പോരായ്മകൾ പരിഹരിച്ച ശേഷമാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
മോർച്ചറിയുടെ പോരായ്മകൾ എത്രയും വേഗം പരിഹരിച്ച് പ്രവർത്തനം ആരംഭിക്കാൻ മന്ത്രി കെ കെ ശൈലജ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ്, ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ ശശികല എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പുരോഗതി വിലയിരുത്തിയിരുന്നു.
നാളെയോടെ സജ്ജീ കരണങ്ങളെല്ലാം പൂർത്തിയാകും. പ്രവർത്തനം പൂർണമായ തോതിൽ എത്തുന്നതു വരെ ആവശ്യമെങ്കിൽ ഏതാനും ദിവസം പഴയ മോർച്ചറിയിലും പോസ്റ്റുമോർട്ടം തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ് അറിയിച്ചു. 18 ചേംബറുള്ള നിലവിലെ മോർച്ചറിയിൽ നിന്നും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ പൂർത്തിയായ 48 ചേംബറുള്ള അത്യന്താധുനിക മോർച്ചറി പരിമിതികളെയെല്ലാം മറികടക്കാൻ ഉതകുന്നവയാണ്. പുതിയ ബ്ലോക്കിൽ നാലു ടേബിളുകളുണ്ട്. പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി ഇവയിൽ ഒരു ടേബിൾ പ്രത്യേകം മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. തറനിരപ്പിന് തൊട്ടുതാഴെയുള്ള മോർച്ചറിയിൽ 48 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയുന്ന ട്രോളികളും ആധുനിക നിലവാരത്തിലുള്ളതാണ്. ആവശ്യാനുസരണം ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്നതിനാൽ ചേംബറിൽ നിന്നും മൃതദേഹം പുറത്തെടുക്കാനും ടേബിളിൽ കയറ്റി വയ്ക്കാനും വളരെ എളുപ്പമാണ്. വിശാലമായ മുറികൾ അണുവിമുക്കമാക്കാനും സൗകര്യപ്രദമാണ്.
അഴുകിയ മൃതദേഹങ്ങളുടെ ദുർഗന്ധം മുറിയിൽ തങ്ങിനിൽക്കാതിരിക്കാൻ പ്രത്യേക രീതിയിലുള്ള നിർമ്മാണമാണ് പോസ്റ്റുമോർട്ടം മുറികളിൽ നടത്തിയിരിക്കുന്നത്. പുതിയ മോർച്ചറി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള പരിമിതികൾക്ക് അറുതിയാകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















