Thiruvananthapuram

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസ്; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന; കൊലപാതകം ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചതിന്

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസ്; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന; കൊലപാതകം ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചതിന്
X

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി പ്രതി പ്രിയരഞ്ജന്‍ ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായി സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നത് സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ഈ ക്രൂര കൃത്യം ചെയ്തത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആദി ശേഖറിന്റെ മരണം കൊലപാതകമാണെന്ന് പോലിസ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ബന്ധു പ്രിയരഞ്ജന്‍ മനപ്പൂര്‍വം കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കുട്ടി സൈക്കിളെടുത്ത് മുന്നോട്ട് പോകാന്‍ തുടങ്ങുന്നതിനിടെ പ്രിയ രഞ്ജന്‍ കാറുമായി പിറകില്‍ അമിതവേഗതയിലെത്തി കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിന് മുകളിലുടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. ഇയാളുടെ വാഹനം പേയാട് എന്ന സ്ഥലത്ത് നിന്ന് ആളൊഴിഞ്ഞ നിലയില്‍ പിന്നീട് കണ്ടെത്തി. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 30നാണ് കാട്ടാക്കട അരുണ്‍കുമാര്‍ -ദീപ ദമ്പതികളുടെ മകന്‍ ആദിശേഖര്‍ കാര്‍ ഇടിച്ചു മരിക്കുന്നത്.





Next Story

RELATED STORIES

Share it