Kozhikode

ദലിത് വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ദലിത് വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
X

കോഴിക്കോട്: കായക്കൊടിയില്‍ ദലിത് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രദേശവാസികളടക്കമുള്ളവരുടെ മൊഴി പോലിസ് രേഖപ്പെടുത്തും. നാല് പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഹാജരാക്കുക. 17കാരിയായ ദലിത് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചെത്തിയ സുഹൃത്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് ജാനകിക്കാട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ഒന്നാം പ്രതി സായൂജ് തെക്കേപറമ്പത്ത് ഈ മാസം മൂന്നിനാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്ഥലത്തെത്തിയ മറ്റ് പ്രതികളായ ഷിബു പറച്ചാലില്‍, രാഹുല്‍ തമിഞ്ഞാല്‍, അക്ഷയ് പാലോളി എന്നിവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി. തുടര്‍ന്ന് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it